എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആനന്ദകരവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പുതിയ അദ്ധ്യയനവര്‍ഷം ആശംസിക്കുന്നു

Saturday 4 May 2013

ഓക്സ്‌ബോ തടാകം - പ്രകൃതിയുടെ കരവിരുത്

പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി വൈന്തല കണിച്ചാംതുറയെന്ന സംസ്ഥാനത്തെ ഏക ഓക്സ്‌ബോ തടാകത്തെക്കുറിച്ച് പഠിക്കുവാന്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അമ്പഴക്കാട് വീട്ടുമുറ്റത്തെ മാവിന്‍ചുവട്ടില്‍ സമ്മേളിച്ചു.ജൈവ വൈവിധ്യ ബോര്‍ഡ് കേരള പൊതുവിദ്യാഭ്യാസവകുപ്പ് എന്നിവടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂടെയുണ്ടായിരുന്നു.ചാലക്കുടി പുഴയെക്കുറിച്ചും ഓക്സ്‌ബോ തടാകങ്ങളെക്കുറിച്ചും ആധികാരിക പഠനം നടത്തിയ ഡോ.സണ്ണി ജോര്‍ജ്ജാണ് ക്ലാസ്സ് നയിച്ചത്. കേരളത്തിലെ എല്ലാ നദികളും മണല്‍വാരലും കൈയ്യേറ്റവും മൂലം സ്വഭാവ വ്യതിയാനം സംഭവിച്ച സാഹചര്യത്തില്‍ കേരളത്തിലെ പുഴകളെക്കുറിച്ച് ശരിയായി പഠിക്കണമെങ്കില്‍ കണിച്ചാംതുറയെയാണ് ആദ്യം പഠനവിഷയമാക്കേണ്ടതെന്ന് ഡോ.സണ്ണി ജോര്‍ജ് അഭിപ്രായപ്പെട്ടു.ഭൂവിഭാഗങ്ങളെ സംരക്ഷിക്കാന്‍ നിയമത്തിന്റെ വഴികളും തേടണമെന്ന് ചടങ്ങില്‍ സംബന്ധിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. ശ്രീ എ ജി മുരളീധരന്‍ ഓക്സ്‌ബോ തടാകത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. വാളൂര്‍ ഒരുമയുടെ നേതൃത്തില്‍ നാടന്‍ കലാമേളയും ഉണ്ടായി.

No comments:

Post a Comment